2015 സെപ്റ്റംബർ 28, തിങ്കളാഴ്‌ച

                                    മരം ഒരു വരം 

"സ്വര്‍ണ്ണം കായ്ക്കുന്ന മരമാണേലും 
ശരി വീട്ടിലേക്ക് ചാഞ്ഞാല്‍"

കഴിഞ്ഞ മാസം തൃശ്ശൂരില്‍ നടന്ന ഒരു വടംവലി
മത്സരം കണ്ടു വരുമ്പോള്‍ ...
വഴിയരികിലെല്ലാം ഞെട്ടിപ്പിക്കുന്ന ഒരു കാഴ്ച കാണാനിടയായി.
തലേന്ന് ഉണ്ടായ ശക്തമായ കാറ്റിലും,
മഴയിലും മിക്ക മരങ്ങളും കടപുഴകി വീണു കിടക്കുന്ന 
ദയനീയ രംഗം.വീടുകള്‍, ഇലക്ട്രിക് പോസ്റ്റുകള്‍, കടകള്‍ 
അങ്ങിനെ ഒത്തിരിനാശനഷ്ട്ടങ്ങള്‍ ...

ഈ കാഴ്ച്ച കണ്ട ആരും തന്നെ വീടിന് മുകളിലേക്ക് വളര്‍ന്നു
നില്‍ക്കുന്ന ഒരു മരവും വെച്ചേക്കില്ല. അത്രക്കും ദയനീയമായ
കാഴ്ചയായിരുന്നു വഴിയരികിലെല്ലാം.

ഇതെല്ലാം കണ്ടു പോകുമ്പോഴും മനസ്സില്‍ ഒരു പ്രാര്‍ഥനയെ
ഉണ്ടായിരുന്നുള്ളൂ. വീടിനടുത്തൊന്നും ഈ കാറ്റും ,മഴയും
ഇല്ലാതിരുന്നാല്‍ മതിയായിരുന്നു. കാരണം എന്റെ വീടിന്
മുമ്പില്‍  തന്നെ ചെറിയ ഒരു മരമുണ്ട്. പൂവും ,
കായൊന്നുമില്ലാത്ത വിറകിന് മാത്രം ഉപകാരപ്പെടുന്ന ഒരു മരം.

വീട്ടിലേക്കു പോകുന്ന ഇലക്ട്രിസിറ്റി ലൈനിന്റെ തൊട്ടടുത്താണ്
ഈ മരം സ്ഥിതി ചെയ്യുന്നത്. ചെറിയ ഒരു കാറ്റടിച്ചാല്‍ പോലും
ഈ മരം ഈ ലൈനില്‍ തട്ടുന്നത് പലപ്പോഴും ഞാന്‍ കണ്ടിട്ടുണ്ട്.

വീട്ടില്‍ വന്നു കേറിയ ആദ്യം തന്നെ 
ഈ മരം മുറിക്കുവാന്‍ തീരുമാനിച്ചു. 
ഒന്നിന് പകരം രണ്ടെണ്ണം വെച്ച് പിടിപ്പിക്കുവാനും...

                          പ്രവാസിയുടെ നഷ്ട്ടങ്ങള്‍ 


മിക്ക പ്രവാസികള്‍ക്കും നാട്ടിലേക്ക് പോകാനായി 
കിട്ടുന്ന അവധികള്‍ വര്‍ഷത്തില്‍ ഒരു മാസം, രണ്ടു 
വര്‍ഷത്തില്‍ രണ്ടു മാസം , അങ്ങിനെ പല രീതികളില്‍ 
ആണ് പല കമ്പനികളും ചെയ്യുന്നത്.
ഇനി സ്വന്തമായി വല്ല സ്ഥാപനമോ, ബിസ്സിനസ്സോ 
നടത്തുന്നവര്‍ക്ക് എപ്പോ വേണേലും പോകാം .
വേണേല്‍ പരമാവധി ആറു മാസം വരെ അവധി 
ആഘോഷിക്കുകയും ചെയ്യാം.

കുട്ടികളെ ഇഷ്ട്ടമില്ലാത്തവരായി ആരും തന്നെ കാണില്ല.
എട്ടന്റെയോ, അനിയന്റെയോ, പെങ്ങളുടെയോ,
അല്ലേല്‍ മറ്റു ബന്ധുക്കളുടെയോ ആയി 
ഇത് പോലെ ചെറിയ കുഞ്ഞുങ്ങള്‍ എല്ലാ വീട്ടിലുമുണ്ടാകും.
ഇനി നമ്മുടെ വീട്ടിലില്ലേല്‍ അയല്‍പക്കത്തെ 
വീട്ടിലെങ്കിലുമുണ്ടാകും ഇത് പോലത്തെ ചിരികുടുക്കുകള്‍.
ഇനി നമ്മുടെ കുഞ്ഞാണേല്‍ തന്നെ കണ്ട പാടെ നമ്മെ 
തിരിഞ്ഞു നോക്കുക പോലുമില്ല. നമ്മളൊന്ന് കളിപ്പിക്കാനോ,
ഒന്നെടുക്കാനോ, അടുത്തേക്ക് ചെന്നാല്‍ കരഞ്ഞ് കൊണ്ട്
ഓരോട്ടമാകും.

ചെറിയ പ്രായത്തിലുള്ള കുട്ടികള്‍ ഇതേ പോലെ 
റൂമില്‍ വെച്ച് കണ്ടു കരയുന്നത് പേടിച്ചിട്ട്‌ പല 
പ്രവാസികളും കുഞ്ഞുങ്ങള്‍ ഉറങ്ങിയാണ് വീട്ടിലേക്കു 
ചെന്ന് കേറുക. കുറച്ച് ദിവസം ഇങ്ങിനെ പോകും.
വീട്ടിലെ മറ്റുള്ള കുട്ടികള്‍ അടുത്തേക്ക് വരുന്നതും, 
കളിക്കുന്നതും കാണുമ്പോള്‍ ഇവര്‍ക്കും നമ്മോടുള്ള 
പേടി മെല്ലെ മെല്ലെ മാറി തുടങ്ങും. അല്ലേല്‍ കുഞ്ഞുങ്ങളും
മനസിലാക്കി തുടങ്ങും ഇയാളും ഈ വീട്ടിലെ ആള്‍ 
തന്നെയാണ് മൂപ്പര്‍ക്ക് വേറെ എന്തെക്കെയോ 
എടപാട് ഉള്ളത് കൊണ്ടാണ് ഇങ്ങോട്ട് വരാത്തതെന്ന്.

അങ്ങിനെ മെല്ലെ മെല്ലെ നമ്മുടെ അടുത്തേക്ക് വരാനും,
കളിക്കാനും, ചിരിക്കാനും ഉമ്മ തരാനുമൊക്കെ 
തുടങ്ങുമ്പോഴേക്കും മേല്‍ പറഞ്ഞ ഒരു മാസം,
അല്ലേല്‍ രണ്ടു മാസം കഴിയാറായിട്ടുണ്ടാകും.
ഇതാണ് എനിക്കുണ്ടായ അനുഭവം.
അല്ല  മിക്ക പ്രവാസികളുടെയും അനുഭവം ഇതാകും.

ശരിക്കും പ്രവാസികള്‍ക്ക് ഏറ്റവും കൂടുതല്‍ മിസ്സ്‌ 
ചെയ്യുന്നത് മഴയോ, മണ്ണോ, പുഴയോ, മറ്റുള്ള
ഓര്‍മ്മകളോ ഒന്നുമാവില്ല. ഇത് പോലുള്ള ചിരികുടുക്കകളുടെ 
കളി തമാശകള്‍ ആണ്.

"ഇത് പോലുള്ള ചിരികള്‍ ആണ് നമ്മെ
ഇവിടെ പിടിച്ചു നിര്‍ത്തുന്നതും,
നാട്ടിലേക്ക് പറഞ്ഞു വിടുന്നതും "

ഫോട്ടോയില്‍  നിങ്ങളെ നോക്കി ചിരിക്കുന്നത് 
അനിയന്റെ മോള്‍ സഫ ...

2015 സെപ്റ്റംബർ 20, ഞായറാഴ്‌ച

                                        ഭാവന 


പൊടി ഉണ്ടേല്‍ കൊറച്ചു പുട്ട് ഉണ്ടാക്കാമായിരുന്നു...                                   

അപ്പൊ അതിനും വേണ്ടേ തേങ്ങ ...                                                          

==============================                                                

ഭാവന ഉണ്ടേല്‍ ഒരു കഥ എഴുതാമായിരുന്നു ...                                         

അതിനും വേണ്ടേ പേന ...

                                       സൗഹൃദം


 മറക്കില്ല എന്ന് പറഞ്ഞവരൊക്കെ മറന്നു തുടങ്ങിയിരിക്കുന്നു...                      

പിരിയില്ല എന്ന് പറഞ്ഞവരൊക്കെ അകലങ്ങളിലേക്ക് മാഞ്ഞു                      

കൊണ്ടേയിരിക്കുന്നു ...                                                                                       

ഒരു വിളി പാടകലെ ഞാന്‍ ഉണ്ടായിട്ടും ഒന്ന് വിളിക്കാതെ                             

പലരും നടന്നു നീങ്ങുന്നു ...                                                                                  

ഞാന്‍ ചിലരുടെ മനസ്സില്‍ ആരുമല്ലാതായി തീര്‍ന്നു എങ്കിലും ,                       

ഇനിയും നിലചിട്ടില്ലാത്ത എന്റെ ഈ കൊച്ചു ഹൃദയം                                

നിന്നെ സ്നേഹിച്ചു കൊണ്ടേയിരിക്കുന്നു ...                                                                      

കാരണം , സൌഹൃതത്തിനു മരണമില്ലെന്ന് ഞാന്‍ ഇപ്പോഴും                               

വിശ്വസിക്കുന്നു ...                  


                                          നാലുവരി

നിസ്സംഗമായി എന്നിലെ സൗഹൃദം-
നോവിന്റെ ചില്ലയില്‍ നിന്ന്-
കൊഴിയുന്നു ഭൂതകാല  സൗഹൃദം
ഏപ്പോഴോ എന്നില്‍ പറയാതെയറിയാതെ-
വന്നതാണി ചങ്ങാത്തമേങ്ങിനയോ
ഇന്നതിന്‍ നോവിനാല്‍ കരയാതെ-
കരയുന്ന ചങ്ങാതി ഞാന്‍...              


                                      അനിവാര്യം 


ഉച്ചയൂണിനു വീട്ടില്‍ വന്നപ്പോള്‍ ഉമ്മയുടെ ചോദ്യം 
മാനേ... എന്തേലും വല്ല വിവരോം ഉണ്ടോ ? 
ഇല്ല ഞാനൊന്നും അറിഞ്ഞില്ല . കൊറേ പേര്‍ പല ഭാഗത്തായി 
തിരഞ്ഞു പോയിരിക്കുന്നു എന്ന് പറഞ്ഞു കേട്ടു . 
എന്താ ചെയ്യാ ...അമ്മാമന്മാരും പിന്നെ അയാളുടെ കയ്യിലുള്ളതും പിന്നെ അവിടന്നും ഇവ്ടെന്നുമൊക്കെ 
ഒരു കൂട്ടിയ പയ്സേം കൊണ്ടാ അയാള് പോയത് . 
ഇന്ന് സ്വര്‍ണ്ണം വാങ്ങാന്‍ പോണം എന്ന് എന്നോട് ഇന്നലെ 
കൂടെ പറഞ്ഞെ ഉള്ളൂ ആ തള്ള . 
എന്നാലും സ്വന്തം തന്തക്ക്‌ ഇത് ചെയ്യാന്‍ എങ്ങനെ തോന്നി ഇത്രേം വല്ല്യൊരു കടും കൈ. 
ന്നാലും ഇത് വരീം ആ മന്സനെ പറ്റി ഒരാള് കുറ്റം പറയുന്നത് 
ഞാന്‍ ഇന്നേ വരെ കേട്ടിട്ടില്ല .ഇതിപ്പോ എന്ത് പറ്റ്യാവോ അയാള്‍ക്ക്‌ . ഈ പെണ്ണിന്റെ കല്യാണം കൂടെ കേയ്ഞ്ഞാല് 
അയ്റ്റ രക്ഷപെട്ടു . ഉമ്മ ഇത്രെയും പറഞ്ഞു ദീര്ഗ്ഗശ്വാസം വിട്ടു. 

എന്റെ വീടിന്റെ കുറച്ചകലെയാണ് വാപ്പുട്ട്യാക്കയുടെ വീട് . 
മൂന്ന് മക്കള്‍ . ഒരാണും രണ്ടു പെണ്ണും .മൂത്തതിനെ കെട്ടിച്ചു. 
ഇളയവളടെ കല്യാണം ഉറപ്പിച്ചു വെച്ചിരിക്കുന്നു . 
കല്യാണത്തിനുള്ള സ്വര്‍ണ്ണം വാങ്ങാന്‍ കരുതി വെച്ച പൈസയും  
കൊണ്ട് പുള്ളി ആരോടും മിണ്ടാതെ മുങ്ങി . 
കൂലി പണിയാണ് തൊഴില്‍ . അതും മിക്കവാറും കൊറച്ചു 
ദൂരെയുള്ള സ്ഥലങ്ങളില്‍ പോയ്‌ ചെയ്യുകയാണ് പതിവ് . 
മാസത്തില്‍ രണ്ടോ മൂന്നോ തവണ മാത്രമേ വീട്ടില്‍ വരാറുള്ളൂ . 
ഒരു ദുശ്ശീലങ്ങളും ഇല്ലാത്ത  പാവം മനുഷ്യന്‍ . 

ആദ്യ ദിവസം ഒരു വിവരവുമില്ലാതെ കടന്നു പോയ്‌. 
പിറ്റേ ദിവസം അയാള്‍ ജോലി ചെയ്തിരുന്ന സ്ഥലം അന്ന്വഷിച്ചു
പോയപ്പോള്‍   അവിടെ നിന്നും കിട്ടിയ വിവരം 
അയാള്‍ കോഴിക്കോട് ഒരു ആശുപത്രിയില്‍ ഉണ്ടെന്നാണ് . 
അയാളുടെ അളിയനും പിന്നെ രണ്ടു നാട്ടുകാരും ചേര്‍ന്നാണ് 
ആശുപത്രിയിലേക്ക് പോയത് . 

 നീണ്ട തിരച്ചിലിനൊടുവില്‍ അയാളെ 
കണ്ടു പിടിച്ചു . വാര്‍ഡില്‍ വരി വരിയായി ഇട്ടിരിക്കുന്ന 
ഒരു കട്ടിലില്‍ അയാള്‍ ഇരിക്കുന്നു . കൂടെ ഒരു സ്ത്രീയും 
ഉണ്ട്. കട്ടിലില്‍ ഏകദേശം അഞ്ചു വയസ്സ് തോന്നിക്കുന്ന 
ഒരു പെണ്‍കുട്ടി കിടക്കുന്നു . രണ്ടു പേരുടെയും മുഖത്ത് 
ദുഖം തളം കെട്ടി നില്‍ക്കുന്നു . ചെന്നപാടെ അളിയന്റെ വക 
കരണകുറ്റിക്കുള്ള അടിയായിരുന്നു . ഓര്‍ക്കാപുറത്തുള്ള 
അടിയായത് കൊണ്ട് അയാള്‍ തറയില്‍ വീണു . 
പട്ടി പൊലയാടി മോനെ ...                                                                       
നീ ഏത് മറ്റവള്‍ക്കു ഉണ്ടാക്കാനാ പൈസയും എടുത്തു മുങ്ങിയത് ? ഇതും പറഞ്ഞു അളിയന്‍ ചവിട്ടുംപോഴേക്കും ആ സ്ത്രീ അയാളുടെ    
കാലില്‍ വീണിരുന്നു . 
ന്നെ ങ്ങള് എന്ത് വേണേലും ചെയ്തോളീം... ആ കട്ടിലില്‍ 
കിടക്കുന്ന കുട്ടിയെ ഓര്‍ത്തെങ്കിലും മൂപ്പരെ ങ്ങള് വെറുതെ വിടിം... 
അവിടെ ഒരു കുട്ടിയുടെ ജീവിതമാണെങ്കില്‍ ഇവിടെ മൂപ്പരുടെ 
തന്നെ ചോരയില്‍ ഉണ്ടായ മറ്റൊരു കുട്ടിയുടെ ജീവനാണ് ...                    
ഇത്രയ്യും പറഞ്ഞു ആ സ്ത്രീ പൈസയെടുത്ത്‌ അവരുടെ                          
കാല്‍ക്കല്‍ വെച്ച് കൊടുത്തു.                                                                       
                                                                                                                        
                                                                               
ആ സ്ത്രീയുടെ കരഞ്ഞു കൊണ്ടുള്ള ഈ വാക്കുകള്‍ കേട്ടപ്പോള്‍ 
എന്തോ പന്തികേടുണ്ടെന്ന് അളിയനും കൂട്ടര്‍ക്കും മനസ്സിലായി . 
വര്‍ഷങ്ങള്‍ക്കു മുന്‍പ് ജോലി ചെയ്തിരുന്ന സ്ഥലത്ത് നിന്നും 
കല്യാണം കഴിച്ചതാണ് ഈ സ്ത്രീയെ . അതില്‍ അഞ്ചു വയസ്സായ 
ഒരു പെണ്‍കുട്ടിയുണ്ട് . ഈ കുട്ടിക്ക് വാള്‍വിന് ഒരു തകരാര് 
ഉണ്ട്. പെട്ടന്ന് ഓപ്പറേഷന്‍ ചെയ്തില്ലേല്‍ കുട്ടിയുടെ ജീവന്‍ തന്നെ 
അപകടത്തിലാകുമെന്ന കാര്യം കേട്ടതോടെ അളിയനും കൂട്ടരും 
ആകെ ആശയകുഴപ്പത്തിലായി.കല്യാണത്തിനുള്ള വഴി വേറെ 
നോക്കാം. ആദ്യം ജീവന്‍ രക്ഷിക്കാന്‍ നോക്കാം പിന്നയല്ലേ 
ജീവിതം. പിന്നെ അവരും കൂടെ മുന്കയ്യെടുത്ത് കാര്യങ്ങളെല്ലാം 
ചെയ്തു കൊടുത്തു.                                     


                                          ഓട്ടോഗ്രാഫ് 


അന്നവള്‍ എന്റെ ഓട്ടോ ഗ്രാഫില്‍ ഇങ്ങനെ എഴുതി. 
" ആകാശത്തിലെ നക്ഷത്രങ്ങള്‍ പോലെയും 
കടലിലെ മണല്‍ തരി പോലെയും സന്താന 
ഭാഗ്യം ഉണ്ടാകട്ടെ " 
വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ അവളെ കണ്ടു മുട്ടിയപ്പോള്‍ 
വിവരങ്ങള്‍ തിരക്കുന്നതിനിടയില്‍ കുട്ടികളുടെ 
കാര്യം ചോദിച്ചപ്പോള്‍ അവള്‍ ഒന്നും മിണ്ടാതെ 
നടന്നു പോയ്‌ ...