2018 ഓഗസ്റ്റ് 29, ബുധനാഴ്‌ച

അക്ഷരങ്ങളിൽ പുരണ്ട
ചളിയെല്ലാം പൊന്നു മോൾ
കഴുകി കളഞ്ഞു..
ഇനി ചില മനുഷ്യ മനസ്സുകളിൽ 
നിറഞ്ഞിരിക്കുന്ന ചളി കൂടി
കളഞ്ഞ് നമ്മുക്കതിജീവിക്കാം..
ചെങ്ങന്നൂരിൽ നിന്നും
വേദനിച്ചൊരു കാഴ്ച്ച !!

2015 ഡിസംബർ 28, തിങ്കളാഴ്‌ച

                                        ഒരു  ജീവിതം 


ഉച്ചയൂണിനു വീട്ടില്‍ വന്നപ്പോള്‍ ഉമ്മയുടെ ചോദ്യം 
മാനേ... എന്തേലും വല്ല വിവരോം ഉണ്ടോ ? 
ഇല്ല ഞാനൊന്നും അറിഞ്ഞില്ല . കൊറേ പേര്‍ പല ഭാഗത്തായി 
തിരഞ്ഞു പോയിരിക്കുന്നു എന്ന് പറഞ്ഞു കേട്ടു . 
എന്താ ചെയ്യാ ...അമ്മാമന്മാരും പിന്നെ അയാളുടെ കയ്യിലുള്ളതും പിന്നെ അവിടന്നും ഇവ്ടെന്നുമൊക്കെ 
ഒരു കൂട്ടിയ പയ്സേം കൊണ്ടാ അയാള് പോയത് . 
ഇന്ന് സ്വര്‍ണ്ണം വാങ്ങാന്‍ പോണം എന്ന് എന്നോട് ഇന്നലെ 
കൂടെ പറഞ്ഞെ ഉള്ളൂ ആ തള്ള . 
എന്നാലും സ്വന്തം തന്തക്ക്‌ ഇത് ചെയ്യാന്‍ എങ്ങനെ തോന്നി ഇത്രേം വല്ല്യൊരു കടും കൈ. 
ന്നാലും ഇത് വരീം ആ മന്സനെ പറ്റി ഒരാള് കുറ്റം പറയുന്നത് 
ഞാന്‍ ഇന്നേ വരെ കേട്ടിട്ടില്ല .ഇതിപ്പോ എന്ത് പറ്റ്യാവോ അയാള്‍ക്ക്‌ . ഈ പെണ്ണിന്റെ കല്യാണം കൂടെ കേയ്ഞ്ഞാല് 
അയ്റ്റ രക്ഷപെട്ടു . ഉമ്മ ഇത്രെയും പറഞ്ഞു ദീര്ഗ്ഗശ്വാസം വിട്ടു. 

എന്റെ വീടിന്റെ കുറച്ചകലെയാണ് വാപ്പുട്ട്യാക്കയുടെ വീട് . 
മൂന്ന് മക്കള്‍ . ഒരാണും രണ്ടു പെണ്ണും .മൂത്തതിനെ കെട്ടിച്ചു. 
ഇളയവളടെ കല്യാണം ഉറപ്പിച്ചു വെച്ചിരിക്കുന്നു . 
കല്യാണത്തിനുള്ള സ്വര്‍ണ്ണം വാങ്ങാന്‍ കരുതി വെച്ച പൈസയും  
കൊണ്ട് പുള്ളി ആരോടും മിണ്ടാതെ മുങ്ങി . 
കൂലി പണിയാണ് തൊഴില്‍ . അതും മിക്കവാറും കൊറച്ചു 
ദൂരെയുള്ള സ്ഥലങ്ങളില്‍ പോയ്‌ ചെയ്യുകയാണ് പതിവ് . 
മാസത്തില്‍ രണ്ടോ മൂന്നോ തവണ മാത്രമേ വീട്ടില്‍ വരാറുള്ളൂ . 
ഒരു ദുശ്ശീലങ്ങളും ഇല്ലാത്ത  പാവം മനുഷ്യന്‍ . 

ആദ്യ ദിവസം ഒരു വിവരവുമില്ലാതെ കടന്നു പോയ്‌. 
പിറ്റേ ദിവസം അയാള്‍ ജോലി ചെയ്തിരുന്ന സ്ഥലം അന്ന്വഷിച്ചു
പോയപ്പോള്‍   അവിടെ നിന്നും കിട്ടിയ വിവരം 
അയാള്‍ കോഴിക്കോട് ഒരു ആശുപത്രിയില്‍ ഉണ്ടെന്നാണ് . 
അയാളുടെ അളിയനും പിന്നെ രണ്ടു നാട്ടുകാരും ചേര്‍ന്നാണ് 
ആശുപത്രിയിലേക്ക് പോയത് . 

 നീണ്ട തിരച്ചിലിനൊടുവില്‍ അയാളെ 
കണ്ടു പിടിച്ചു . വാര്‍ഡില്‍ വരി വരിയായി ഇട്ടിരിക്കുന്ന 
ഒരു കട്ടിലില്‍ അയാള്‍ ഇരിക്കുന്നു . കൂടെ ഒരു സ്ത്രീയും 
ഉണ്ട്. കട്ടിലില്‍ ഏകദേശം അഞ്ചു വയസ്സ് തോന്നിക്കുന്ന 
ഒരു പെണ്‍കുട്ടി കിടക്കുന്നു . രണ്ടു പേരുടെയും മുഖത്ത് 
ദുഖം തളം കെട്ടി നില്‍ക്കുന്നു . ചെന്നപാടെ അളിയന്റെ വക 
കരണകുറ്റിക്കുള്ള അടിയായിരുന്നു . ഓര്‍ക്കാപുറത്തുള്ള 
അടിയായത് കൊണ്ട് അയാള്‍ തറയില്‍ വീണു . 
പട്ടി പൊലയാടി മോനെ ...                                                                       
നീ ഏത് മറ്റവള്‍ക്കു ഉണ്ടാക്കാനാ പൈസയും എടുത്തു മുങ്ങിയത് ? ഇതും പറഞ്ഞു അളിയന്‍ ചവിട്ടുംപോഴേക്കും ആ സ്ത്രീ അയാളുടെ    
കാലില്‍ വീണിരുന്നു . 
ന്നെ ങ്ങള് എന്ത് വേണേലും ചെയ്തോളീം... ആ കട്ടിലില്‍ 
കിടക്കുന്ന കുട്ടിയെ ഓര്‍ത്തെങ്കിലും മൂപ്പരെ ങ്ങള് വെറുതെ വിടിം... 
അവിടെ ഒരു കുട്ടിയുടെ ജീവിതമാണെങ്കില്‍ ഇവിടെ മൂപ്പരുടെ 
തന്നെ ചോരയില്‍ ഉണ്ടായ മറ്റൊരു കുട്ടിയുടെ ജീവനാണ് ...                    
ഇത്രയ്യും പറഞ്ഞു ആ സ്ത്രീ പൈസയെടുത്ത്‌ അവരുടെ                          
കാല്‍ക്കല്‍ വെച്ച് കൊടുത്തു.                                                                       
                                                                                                                        
                                                                               
ആ സ്ത്രീയുടെ കരഞ്ഞു കൊണ്ടുള്ള ഈ വാക്കുകള്‍ കേട്ടപ്പോള്‍ 
എന്തോ പന്തികേടുണ്ടെന്ന് അളിയനും കൂട്ടര്‍ക്കും മനസ്സിലായി . 
വര്‍ഷങ്ങള്‍ക്കു മുന്‍പ് ജോലി ചെയ്തിരുന്ന സ്ഥലത്ത് നിന്നും 
കല്യാണം കഴിച്ചതാണ് ഈ സ്ത്രീയെ . അതില്‍ അഞ്ചു വയസ്സായ 
ഒരു പെണ്‍കുട്ടിയുണ്ട് . ഈ കുട്ടിക്ക് വാള്‍വിന് ഒരു തകരാര് 
ഉണ്ട്. പെട്ടന്ന് ഓപ്പറേഷന്‍ ചെയ്തില്ലേല്‍ കുട്ടിയുടെ ജീവന്‍ തന്നെ 
അപകടത്തിലാകുമെന്ന കാര്യം കേട്ടതോടെ അളിയനും കൂട്ടരും 
ആകെ ആശയകുഴപ്പത്തിലായി.കല്യാണത്തിനുള്ള വഴി വേറെ 
നോക്കാം. ആദ്യം ജീവന്‍ രക്ഷിക്കാന്‍ നോക്കാം പിന്നയല്ലേ 
ജീവിതം. പിന്നെ അവരും കൂടെ മുന്കയ്യെടുത്ത് കാര്യങ്ങളെല്ലാം 
ചെയ്തു കൊടുത്തു...
                                                                            


                                          കുട്ടിപ്പട്ടാളം 


എല്ലാരും കണ്ടോളിം പാണ്ടിയത്തിന്റെ                                        
കുട്ടി പട്ടാളം ...                                                                         
ഇഞ്ഞിണ്ട്..!! ഇരിക്കാന്‍ സ്ഥലമില്ലാതെ                                                
മാറ്റി നിര്‍ത്തിക്കുവാ ...


                                ലൈക്ക്  പ്രക്രിയ 


ഒരാളുടെ പോസ്ടിനോട് ചെയ്യാന്‍ 
പറ്റുന്ന ഏറ്റവും വലിയ ക്രൂരത.
അത് വായിക്കാതെ ലൈക്‌ ചെയ്ത് പോകുന്നത്.
ന്താ #ശരി അല്ലെ 
_________________________________
കുറച്ചു ദിവസം മുമ്പ് ഉണ്ടായ സംഭവം.
റികൊസ്റ്റ് വന്നപ്പോള്‍ ഞാന്‍ അയാളുടെ വാളില്‍ 
കേറി നോക്കി. മ്യുച്ചല്‍ കണ്ടപ്പോള്‍ കൂടെ കൂട്ടി.
സാധാരണ ഇങ്ങിനെ ചെയ്യുമ്പോള്‍ പരസ്പരം 
പ്രൊഫൈല്‍ ഫോട്ടോക്കും അന്നത്തെ ദിവസം ചെയ്ത 
വല്ല പോസ്റ്റും വായിച്ച് ലൈക്‌ കൊടുക്കല്‍ ഒരു മര്യാദ.

ഞാന്‍ ഇയാളെ ആഡ് ചെയ്തതും എന്റെ വാളില്‍ 
കേറി പിന്നെ ഒരു നിരങ്ങല്‍ ആയിരുന്നു.
ആന കരിമ്പിന്‍ കാട്ടില്‍ കേറിയത് പോലെ 
എന്നൊക്കെ പറയാറില്ലേ. ഇത് അതിനേം മലര്‍ത്തിയടിച്ചു.
മിനുട്ടുകള്‍  കൊണ്ട് ഞാന്‍ ഇത് വരെ എഴുതിയ 
എല്ലാ രചനകള്‍ക്കും, ഫോട്ടോകള്‍ക്കും ലൈക്‌ അടിച്ച് 
ഈ ചെങ്ങാതി ഇറങ്ങി പോയി.

ഇക്കാര്യം ഞാന്‍ ഇന്ബോക്സ്സില്‍ ചെന്ന് പറഞ്ഞപ്പോള്‍ 
അവിടെന്നും കിട്ടി ഒരു  ലൈക്‌ 
ഇതിനേക്കാള്‍ രസം പിന്നെ ഞാന്‍ ചെയ്ത ഒരു 
പോസ്റ്റുകളുടെയും ഏഴയലത്ത് പോലും ഈ ചെങ്ങാതിയെ 
കണ്ടില്ല എന്നതാണ്.
ഫീലിംഗ് : ന്നാലും ന്നോട് .........

                                        സൗഹൃദങ്ങള്‍ 


നാല്‍വര്‍ സംഘം ജുബൈലില്‍
--------------------------------------------
പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി 
റിയാദില്‍ നിന്നും ഇറങ്ങി തിരിച്ച നാല്‍വര്‍ 
സംഘം ഇന്നലെ ഉച്ച കഴിഞ്ഞു എന്നെ വിളിച്ചു.

ഞാന്‍ ഡ്യൂട്ടിയില്‍ ആണെന്നും, ഇറങ്ങാന്‍ ഒരു രക്ഷയും 
ഇല്ലെന്നും പറഞ്ഞപ്പോള്‍...
ഓ ..അതൊന്നും സാരമില്ല ഞങ്ങള്‍ അങ്ങോട്ട്‌ വന്നോളാം 
എന്ന് പറഞ്ഞു ഈ സുമനസ്സുകള്‍.

ഇവരില്‍ ആരെയും നിങ്ങള്ക്ക് പരിചയപ്പെടുത്തേണ്ട
കാര്യം ഇല്ല.കാരണം എന്റെ സൗഹൃദത്തില്‍ ചേരുന്നതിനു
മുന്‍പ് തന്നെ ഇവരില്‍ പലരും നിങ്ങളുടെ കൂടെ ഉള്ള
ആളുകള്‍ ആണ്.

ഞങ്ങള്‍ ചേര്‍ന്നുള്ള ഈ സുവര്‍ണ്ണ നിമിഷങ്ങള്‍ 
ഒരു കാലത്തും ഈ  മനസ്സില്‍ നിന്നും മായുകയില്ല...
ഈ സന്തോഷം എല്ലാവരോടും പങ്കിടുന്നു...




                                    മുടന്തന്‍  ഞ്യായം 


ചില വെള്ളിയാഴ്ചകളില്‍ പള്ളി പിരിഞ്ഞു പോരുമ്പോള്‍ 
ഞങ്ങള്‍ പുറത്തു നിന്നും ഫുഡ്‌ കഴിക്കല്‍ പതിവാണ്.
ഇന്ന് തിരിച്ച് വരുമ്പോള്‍ സാധാരണ ഇല്ലാത്ത ഒരാള്‍ 
വണ്ടിയില്‍ ഉണ്ടായിരുന്നു. പതിവ് പോലെ ഞാന്‍ ചോദിച്ചു,,

ഇന്ന് ഞമ്മക്ക് ഇല ചോറ് ഉണ്ണാന്‍ പോയാലോ ?

കേട്ടതും പിറകില്‍ നിന്നും ഇയാള്‍ ,,,
ഏയ്‌ ഞാനില്ല, അടിപൊളി ഫുഡ്‌ ക്യാമ്പില്‍ ഉണ്ടാകുമ്പോള്‍ 
എന്തിനാണ് ഭായ് ,,പോരാത്തതിന് നമ്മള്‍ കഴിചില്ലേല്‍ 
ആ ഫുഡ്‌ ബാക്കിയാകില്ലേ,, ങ്ങളൊന്നു ചിന്തിച്ചിട്ടുണ്ടോ 
എത്രയെത്ര ആളുകളാ ഗാസയില്‍ ഫുഡ്‌ കിട്ടാതെ 
പട്ടിണി കിടക്കുന്നെ ? ഇയാള്‍ ന്നോട് ചൂടായി പറഞ്ഞു,,

ന്റെ ഭായ് ,,,നമ്മള്‍ രണ്ടു പേരുടെ ഫുഡ്‌ ബാക്കിയാക്കി 
എന്നും വെച്ച് ഗാസയിലെ കുട്ടികളുടെ വിശപ്പ്‌ മാറുമോ ?
ഇല്ലല്ലോ ? നമ്മുക്ക് ആകെ ചെയ്യാന്‍ പറ്റുന്ന കാര്യം 
അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുക , പിന്നെ  ഗാസയിലേക്ക് 
വല്ല ഫണ്ട് പിരിവും ഉണ്ടേല്‍ അതില്‍ പങ്കെടുക്കുക...
അല്ലാതെ നിങ്ങളീ പറയുന്നതിലൊന്നും കാര്യമില്ല,,,
ഞാനും വിട്ടു കൊടുത്തില്ല,,

തര്‍ക്കം നടക്കുന്നതിനിടയില്‍ ഞാന്‍ ഡ്രൈവറെ ഒന്ന് 
തോണ്ടി ,, വണ്ടി ഹോട്ടലിലേക്ക് വിടാന്‍ സിഗ്നല്‍ കൊടുത്തു  ,,

ഹോട്ടലിനു മുന്നിലെത്തിയപ്പോള്‍ മൂപ്പര്‍ക്ക് വണ്ടിയില്‍ 
നിന്നുമിറങ്ങാനൊരു മടി,,,
വെരിം ഭായ് ,,,ങ്ങള് വന്നു കഴിച്ചാല്‍ മതി ,,കാശൊക്കെ 
ഞമ്മള് കൊടുത്തോളാം ,,, ഡ്രൈവറുടെ വാക്കുകള്‍
കേട്ടപ്പോള്‍ മൂപ്പര്‍ അര മനസ്സില്‍ വണ്ടിയില്‍ നിന്നുമിറങ്ങി.

ഫുഡ്‌ എല്ലാം കഴിഞ്ഞു വന്ന് ഡ്രൈവര്‍ മൂപ്പരുടെ കാശ് 
കൊടുക്കുമ്പോള്‍ പിറകില്‍ നിന്നും ഒരു ഏമ്പക്കം കേട്ട് 
ഞാന്‍ തിരിഞ്ഞു നോക്കി ,,,കാറില്‍ വീരവാദം മുഴക്കിയ
ആള്‍ ചിരിച്ചു കൊണ്ട് നില്‍ക്കുന്നു ,,

സത്യത്തില്‍ മൂപ്പരുടെ കയ്യില്‍ കാശില്ല ,,
അല്ലേല്‍ ചിലവാക്കാനുള്ള മടി ,,
ഇത് പോലെ കുറെ  ആളുകള്  ഉണ്ട് നമ്മുടെ ഇടയിലും,,

ചുമ്മാ മുട്ടി ഞ്യായം പറഞ്ഞു കൊണ്ട്,,,,,,


                            ജേഷ്ഠനും, അനിയനും 


പെരുന്നാള്‍ ദിനത്തിലെടുത്ത കുറച്ചു ഫോട്ടോകള്‍ 
വീട്ടിലേക്കു വാട്സ്അപ്പില്‍ അയച്ചിരുന്നു.
ഉമ്മയോട് സംസാരിക്കുന്നതിനിടയില്‍ ഞാന്‍ പറഞ്ഞു,

ഉമ്മാ ഞങ്ങള്‍ ഇവിടെയെടുത്ത ഫോട്ടോകളെല്ലാം 
നെറ്റ് ഫോണിലേക്ക് അയച്ചിട്ടുണ്ട്,, ങ്ങള് കണ്ടോ അതെല്ലാം...

എന്റെ ഈ വാക്കുകള്‍ക്ക് മറുപടിയായി കുറച്ചു നേരം 
നിശബ്ദതയും പിന്നെ ഉമ്മയുടെ തേങ്ങലും ആയിരുന്നു.
ഉമ്മാ ,,, ങ്ങള്പ്പോ അയ്നെന്തിനാ കരയിണേ..

ങ്ങള് മൂന്നാളും ഇവടെ കെയ്ഞ്ഞീന്ന പോലെ തന്നെ 
അവടീം കേയ്യിണു എന്ന് കേക്കുമ്പോഴും, കാണുമ്പോഴും 
ഈ ഉമ്മാക്ക് ഭയങ്കര സന്തോഷാ ഡാ... 

അപ്പൊ ഈ കണ്ണീരിന്റെ പേരാകും ല്ലേ "സന്തോഷകണ്ണീര്‍"

ന്നെ ങ്ങക്ക് എല്ലാര്‍ക്കും മനസിലായില്ലേ..
ആദ്യഫോട്ടോയുടെ 
നടുവില്‍ ജേഷ്ടന്‍ Musthafa Pandiyath​ ഇവിടെ ജുബൈലില്‍ ഒരു 
കമ്പനിയില്‍ ഇലക്ട്രീഷ്യന്‍ ആയി ജോലി ചെയ്യുന്നു.
വലത്ത് ഇരിക്കുന്നത് അനിയന്‍ Salim Pandiyath​ ആണ്,
ജുബൈലില്‍ തന്നെ മൊബൈല്‍ മാര്‍കറ്റില്‍ 
മൊബൈല്‍ ഷോപ്പ് നടത്തുന്നു ...